ശൈഖ് ദാവൂദുൽ ഹക്കീം (റ) മൂസാ നബി (അ)യുടെ ഉമ്മത്തിൽ പെട്ട ആളും തൗറാത്ത് പഠിക്കുകയും ഹൃദിസ്ഥമാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്ത വ്യക്തിയുമായിരുന്നു. മഹാനവർകൾ തൻ്റെ ജീവിത കാലത്തും അതിന് ശേഷവും ഒട്ടേറെ ദൃഷ്ടാന്തങ്ങൾ കാണിച്ചിട്ടുണ്ട്. നിഷേധിക്കാനാവാത്ത വിധം വിപുലവും വ്യാപകവുമാണത്. എന്നാൽ മഹാനവർകൾ എവിടെ ജനിച്ചുവെന്നോ എവിടെ ജീവിച്ചുവെന്നോ ഉള്ളതിനെ കുറിച്ച് ശരിയായ വിവരമൊന്നും ലഭിച്ചിട്ടില്ല. മുത്തുപ്പേട്ട യിൽ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു എന്നത് അവിതർക്കിതമാണ്. തമിഴ് നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ഒരു ഗ്രാമ പ്രദേശമാണ് മുത്തുപ്പെട്ട.അവിടെ ഒരു കൃഷിക്കാരനുണ്ടായിരുന്നു.അദ്ദേഹം തൻ്റെ കൃഷിയിടത്തിൽ വിത്തിറക്കാൻ വേണ്ടി നിലം ഉഴ്തുശരിയാക്കുകയായിരുന്നു. നിലം ഉഴുതുന്നതിനിടയിൽ അദ്ദേഹത്തിൻ്റെ കരി ഒരു കല്ലിൻ മേൽ തടഞ്ഞു.അത് ഒരു ഖബ്റിൻ്റെ ഭാഗമായിരുന്നു. പക്ഷേ അവിടെ ഒരു ഖബർ ഉള്ളതായി അദ്ദേഹത്തിന് അറിയാമായിരുന്നില്ല. അതുകൊണ്ട് തൻ്റെ കരി കൊണ്ട് കല്ല് ഒന്ന് അടർത്തി മാറ്റി. പെട്ടെന്ന് അതിൽ നിന്ന് അൽഭുതകരമാം വിധം രക്തം പൊടിഞ്ഞു. നല്ലതു പോലെ സൂക്ഷിച്ച് നോക്കിയപ്പോൾ അതൊരു ഖബ്റാണെന്ന് മനസ്സിലായി.അത